Thursday, June 21, 2012

എന്തുകൊണ്ട് പാലിയേക്കര സമരം പരാജയപ്പെട്ടുകൂടാ?


- റസാഖ് പാലേരി

പാലിയേക്കരയിലെ ടോള്‍പ്ളാസ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഈ മേയ് 22-ന് 100 ദിവസം പൂര്‍ത്തിയായിരിക്കുന്നു. അതോടൊപ്പം തന്നെ പിറന്നുവീണ ടോള്‍വിരുദ്ധ സമരപന്തലും 100 ദിവസത്തിന്റെ സത്യഗ്രഹ സമരാനുഭവങ്ങളുമായി ലോകത്തിനു തന്നെ ബി.ഒ.ടി വിരുദ്ധ പോരാട്ടത്തിന്റെ പുത്തന്‍ മാതൃകയായി മാറുകയാണ്. ചീ ഠീഹഹ ചീ ആഛഠ എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം. അഥവാ റോഡുകളെ സ്വകാര്യ മുതലാളിമാരില്‍നിന്ന് തിരിച്ചുപിടിച്ച് സഞ്ചാരസ്വാതന്ത്യ്രം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായാണ് സമരത്തിന് നേതൃത്വം കൊടുക്കുന്ന 28 ഓളം സംഘടനകളും ദേശീയപാത വികസനത്തിന്റെ ഇരകളും ഈ സമരത്തെ കാണുന്നത്. അതുകൊണ്ടു തന്നെ 100 ദിവസമായിട്ടും പോരാട്ടവീര്യം ചോര്‍ന്നുപോകാതെ നിരന്തര സമരം പാലിയേക്കരയില്‍ നടന്നുവരികയാണ്.
എന്തുകൊണ്ട് പാലിയേക്കര സമരം പരാജയപ്പെട്ടുകൂടാ?SocialTwist Tell-a-Friend

Monday, July 25, 2011

ദേശീയ പാത അതോറിറ്റി കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നു -സുധീരന്‍


Published on Madhyamam Online dated Mon, 07/25/2011

കൊച്ചി: വികസനത്തിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സൗകര്യമേര്‍പ്പെടുത്തി ദേശീയ പാത അതോറിറ്റി കേരളത്തെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്ന് വി.എം. സുധീരന്‍. കൊച്ചിയില്‍ ദേശീയപാത സംരക്ഷണ സമിതിയുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമ്പളത്തെ ടോള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെയുള്ള ഒന്നാംഘട്ട സമരവും കണ്‍വെന്‍ഷനില്‍  പ്രഖ്യാപിച്ചു.

വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍, ബി.ഒ.ടി, ടോള്‍ എന്നീ ദുര്‍വ്യവസ്ഥകളും അഴിമതിയും നിറഞ്ഞ  പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ വികസനം സ്തംഭിപ്പിക്കും എന്ന പ്രസ്താവന ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.2 ജി സ്‌പെക്ട്രം അഴിമതിയുടെ കാരണക്കാരായ ഡി.എം.കെയുടെ നേതാവായിരുന്ന മുന്‍ മന്ത്രിയാണ് കേരളത്തിലെ ഈ ജനവിരുദ്ധ പദ്ധതിയുടെ ഉപജ്ഞാതാവ് എന്നത് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.മികച്ച ഗതാഗത സൗകര്യം വേണമെന്ന മലയാളികളുടെ ആഗ്രഹത്തെ നഗ്‌നമായി ചൂഷണം ചെയ്യുന്ന പദ്ധതിയാണ് നിര്‍ദിഷ്ട ബി.ഒ.ടി പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത അതോറിറ്റി കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നു -സുധീരന്‍SocialTwist Tell-a-Friend

Saturday, July 23, 2011

ദേശീയപാത പുനരധിവാസ പാക്കേജ് സമരസമിതി തള്ളി


Published on Madhyamam Online dated 07/22/2011

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്കായി പ്രഖ്യാപിക്കാനിരിക്കുന്ന പുനരധിവാസ പാക്കേജ് സമരസമിതി തള്ളി. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കാനിരിക്കുന്ന പാക്കേജ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിലാണ് അശാസ്ത്രീയത ചൂണ്ടിക്കാട്ടി സമരസമിതി പാക്കേജ് തള്ളിയത്. സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി പിന്നീട് അവര്‍ പറഞ്ഞു.
ദേശീയപാത പുനരധിവാസ പാക്കേജ് സമരസമിതി തള്ളിSocialTwist Tell-a-Friend

ദേശീയപാത അധികൃതര്‍ സൂപ്പര്‍ സര്‍ക്കാറുകളെപ്പോലെ പ്രവര്‍ത്തിക്കരുത് -വി.എം. സുധീരന്‍


Published Madhyamam Online dated 07/21/2011

കോഴിക്കോട്: ദേശീയപാത അധികൃതര്‍ ടോള്‍പിരിവിന്റെ കാര്യത്തിലും മറ്റും സൂപ്പര്‍ സര്‍ക്കാറായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുന്‍  മേയറും എം.എല്‍.എയും പ്രമുഖ തൊഴിലാളി നേതാവുമായ അഡ്വ. പി.വി. ശങ്കരനാരായണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത അധികൃതര്‍ സൂപ്പര്‍ സര്‍ക്കാറുകളെപ്പോലെ പ്രവര്‍ത്തിക്കരുത് -വി.എം. സുധീരന്‍SocialTwist Tell-a-Friend

Saturday, November 27, 2010

ദേശീയപാത സ്വകാര്യ ലോബിക്ക് മറിക്കാന്‍ കോര്‍പറേറ്റ് ഏജന്‍സികളുടെ കരുനീക്കം


(source: Madhyamam daily 27-11-2010)

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത സ്വകാര്യ ലോബിക്ക് മറിച്ചുകൊടുക്കാന്‍ കോര്‍പറേറ്റ് ലോബിയുടെ കൊണ്ടുപിടിച്ച ശ്രമം.  കുറച്ചുമുമ്പ് ദേശീയപാതയുടെ വികസനം 45 മീറ്ററില്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിച്ച യോഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കോര്‍പറേറ്റ് ലോബിയായിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ദേശീയപാതയുടെ വികസനം 30 മീറ്ററില്‍
ദേശീയപാത സ്വകാര്യ ലോബിക്ക് മറിക്കാന്‍ കോര്‍പറേറ്റ് ഏജന്‍സികളുടെ കരുനീക്കംSocialTwist Tell-a-Friend

Sunday, August 22, 2010

ദേശീയപാത സര്‍വ്വകക്ഷി തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഢാലോചന - സോളിഡാരിറ്റി

മലപ്പുറം: ദേശീയ പാത വികസനം 45 മീറ്ററില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാമെന്ന സര്‍വ്വ കക്ഷിയോഗതീരുമാനം ജനവിരുദ്ധവും മുന്‍യോഗ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ രാഷ്ട്രീയമൂലധന ശക്തികളുടെ ഗൂഢാലോചനയുമാണ്. ദേശീയ പാതയുടെ വീതി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ലോക്‌സഭയില്‍ പ്രസ്താവിച്ചിരിക്കെ കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത് ദുരൂഹമാണ്. ഒന്നാം സര്‍വ്വകക്ഷി തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയും പിണറായി വിജയനും പാത 45 മീറ്ററിലാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നത് ഇത്തരത്തിലൊരു ഗൂഢാലോചന അരങ്ങേറി എന്നതിന്റെ തെളിവാണ്. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും സവിശേഷമായ സാമൂഹ്യ സാഹചര്യങ്ങളും കണക്കിലെടുത്തിട്ടില്ല.
ദേശീയപാത സര്‍വ്വകക്ഷി തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഢാലോചന - സോളിഡാരിറ്റിSocialTwist Tell-a-Friend

Saturday, August 21, 2010

ജനവിരുദ്ധം ഈ സമവായം

മാധ്യമം മുഖപ്രസംഗം | Thursday, 19 August, 2010


ഒടുവില്‍ അതുതന്നെ സംഭവിച്ചു. ദേശീയപാത കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ 45 മീറ്റര്‍ വീതി വേണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ശാഠ്യത്തിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുമിച്ചിരുന്ന് സമ്മതം മൂളി. മറുവാക്ക് പറയാനോ 'നൊന്തവന്റെ അന്തം പാച്ചില്‍' യഥാവിധി അവതരിപ്പിക്കാനോ ആരും ഉണ്ടായില്ലെന്ന് മാത്രമല്ല, പാത 60 മീറ്ററില്‍തന്നെ വേണമെന്നു വാദിച്ചവര്‍പോലുമുണ്ടത്രെ. എന്തൊരു ഓവര്‍ സ്മാര്‍ട്ട്‌നസ്! ഏറെ നാളായി നാവിട്ടലക്കുകയും സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയുമായിരുന്ന ഈ പ്രശ്‌നത്തിന്റെ പരിണാമഗുപ്തി മറ്റൊന്നായിരിക്കാനിടയില്ല എന്ന ആശങ്ക പൊതുവേയുണ്ടായിരുന്നു. ദേശീയപാത വികസന അതോറിറ്റിയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെ ഈ ആശങ്കക്ക് ആക്കം കൂടിവരുകയുമായിരുന്നു. അതിനാല്‍തന്നെ, അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും അന്തിമ വിശകലനത്തില്‍ കേരളത്തിന്റെ നയംമാറ്റവും സമ്മതവും ഒട്ടും യാഥാര്‍ഥ്യബോധം പ്രതിഫലിക്കാത്തതും ജനവികാരം ഉള്‍ക്കൊള്ളാത്തതും എന്ന് കാണാന്‍ കഴിയും. അല്ലെങ്കിലും പാര്‍പ്പിടം മുതല്‍ കച്ചവടം വരെ ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഡെമോക്ലസിന്റെ വാളുകണക്കെ സംസ്ഥാനത്തുടനീളം പരസഹസ്രം പേരുടെ ഉറക്കം കെടുത്തവെ അവരുടെ പക്ഷം കേള്‍ക്കാന്‍ അവസരം കൊടുക്കാതെയും പ്രാതിനിധ്യം ഉറപ്പുവരുത്താതെയും കൈക്കൊള്ളുന്ന തീരുമാനം നീതിയും ന്യായവും പ്രതിഫലിക്കുന്നതായി അനുഭവപ്പെടുന്നില്ല. അതുമല്ല, അവരെ തന്ത്രപൂര്‍വം അകറ്റിനിര്‍ത്തുകയായിരുന്നു എന്നാണല്ലോ കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷി സമ്മത'പത്ര'ത്തിന്റെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തിനധികം അത്തരമൊരു യോഗം തന്നെ ഒരു നാടകം- മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ രംഗാവിഷ്‌കാരം- എന്നേ പറയേണ്ടൂ. അത്രമാത്രം കടുത്ത സമ്മര്‍ദത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും എന്നാണ് മനസ്സിലാകുന്നത്.
ജനവിരുദ്ധം ഈ സമവായംSocialTwist Tell-a-Friend

Friday, July 30, 2010

കള്ളവാദങ്ങള്‍ക്കുമീതെ പാത വികസിപ്പിക്കുമ്പോള്‍

മാധ്യമം ദിനപത്രത്തില്‍ (30-07-2010) ഹാഷിം ചേന്ദാമ്പിള്ളി എഴുതിയ ലേഖനം.

ശിലയാക്കപ്പെട്ട അഹല്യക്ക് ലഭിച്ച മോക്ഷസാഫല്യം ഓര്‍മിപ്പിക്കുന്നതായിരുന്നു കേരളത്തിലെ ദേശീയപാതകളായ എന്‍.എച്ച്-17ഉം 47ഉം ബി.ഒ.ടി വ്യവസ്ഥയില്ലാതെ 30 മീറ്റര്‍ വീതിയില്‍ നാലു വരിപ്പാതകളായി വികസിപ്പിക്കണമെന്ന കഴിഞ്ഞ ഏപ്രില്‍ 20ലെ സര്‍വകക്ഷി യോഗതീരുമാനവും തൊട്ടടുത്ത ദിവസത്തെ മന്ത്രിസഭാ തീരുമാനവും. കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യത്തോട് പ്രധാനമന്ത്രിയും വകുപ്പ് മന്ത്രി കമല്‍നാഥും അനുകൂലമായി പ്രതികരിച്ചതോടെ നമ്മുടെ ദേശീയ പാതകള്‍ മോക്ഷം പ്രാപിച്ച് ഉടന്‍ നാലുവരിപ്പാതകളായിമാറുമെന്ന് സര്‍വരും ഉറപ്പിച്ചു. ഒടുവിലിതാ ഒന്നിനു പിറകെ ഒന്നായി എല്ലാവരും ജനങ്ങളെ വഞ്ചിച്ച് കേരളത്തിന്റെ ജനകീയാവശ്യം നിരാകരിച്ചിരിക്കുന്നു.
കള്ളവാദങ്ങള്‍ക്കുമീതെ പാത വികസിപ്പിക്കുമ്പോള്‍SocialTwist Tell-a-Friend

ദേശീയപാത വികസനം: കേരളത്തിന്റെ നിര്‍ദേശം തള്ളി

ന്യൂദല്‍ഹി: ദേശീയ പാത വികസനത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദേശീയ പാത നാല് വരിയാക്കുമ്പോള്‍ വീതി 30 മീറ്ററില്‍ കൂടരുതെന്നും ചുങ്കം പിരിക്കരുതെന്നുമായിരുന്നു കേരളത്തിന്റെ നിര്‍ദേശം. 
ദേശീയപാത വികസനം: കേരളത്തിന്റെ നിര്‍ദേശം തള്ളിSocialTwist Tell-a-Friend

Saturday, June 12, 2010

ദേശീയ പാത: സര്‍വകക്ഷി തീരുമാനം അട്ടിമറിക്കുന്നതിനെതിരെ സമര കൂട്ടായ്മ


Madhyamam Online - Friday, June 11, 2010
കൊച്ചി:  ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് ദേശീയപാത ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനിലാണ് രണ്ടാംഘട്ട സമരത്തിന് തുടക്കമായത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ  സന്ദേശം ടി.കെ. സുധീര്‍കുമാര്‍ വായിച്ചു.
ദേശീയ പാത: സര്‍വകക്ഷി തീരുമാനം അട്ടിമറിക്കുന്നതിനെതിരെ സമര കൂട്ടായ്മSocialTwist Tell-a-Friend